മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയൻ. ഏത് കഥാപാത്രം കൊടുത്താലും മനോഹരമാകുന്ന അപൂർവം നടന്മാരിൽ ഒരാൾ. വളരെ സെലെക്ടിവ് ആയി ആണ് ഇപ്പോൾ മനോജ് കെ ജയൻ സിനിമകൾ ചെയ്യുന്നത്. 1990ൽ പെരുന്തച്ചനിലൂടെ ആണ് മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. 1992ൽ പുറത്തിറങ്ങിയ സർഗത്തിലെ “കുട്ടൻ തമ്പുരാൻ” എന്ന കഥാപാത്രം മനോജിന് സ്വീകാര്യത നേടിക്കൊടുത്തു
അടുത്തിടെ മനോജ് കെ ജയന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഭക്ഷണത്തോടുള്ള മോഹന്‍ലാലിന്റെ ബഹുമാനം വെളിവാക്കുന്ന സംഭവത്തെ കുറിചാണ് മനോജ് കെ ജയൻ മനസ് തുറന്നത്.സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയുടെ സെറ്റില്‍ വച്ച് താന്‍ വേസ്റ്റ് ആക്കിയ ഭക്ഷണം മോഹന്‍ലാല്‍ കഴിച്ചു എന്നാണ് കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നത്.
“സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടന്നു കൊണ്ടിരിക്കുകയാണ്. രാവിലെ ഏഴരയ്ക്ക് തുടങ്ങിയ ഷൂട്ടാണ്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ലേറ്റായി. ഒറ്റ സ്ട്രെച്ചില്‍ എടുക്കേണ്ട ഷോട്ട് ആണ്. ഇതിനിടയ്ക്ക് ബ്രേക്കില്ല. നിങ്ങള്‍ പോയി കഴിച്ചോളാന്‍ അമല്‍ നീരദ് പറഞ്ഞു.
9:30 ആയപ്പോള്‍ ലാലേട്ടന് പറഞ്ഞു. മോനേ കഴിച്ചാലോ എന്ന്. ഇവിടെ ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ”എന്റെ പജീറോ ഇവിടെയുണ്ട്” എന്ന് പറഞ്ഞ് അദ്ദേഹം വണ്ടിയുടെ അടുത്തേക്ക് കൂട്ടി കൊണ്ടുപോയി. ഞാൻ രണ്ട് ഇഡ്ഡലി എടുത്ത് ചമന്തി ഒഴിച്ച് കുഴച്ചു.
പക്ഷേ ഇത്രേം സമയമായതു കൊണ്ട് ചമ്മന്തി വളിച്ചു പോയിരുന്നു. ഭക്ഷണത്തിന്റെ രുചി മാറിയാല്‍ എനിക്ക് വലിയ ബുദ്ധിമുട്ടാണ്. സാമ്പാര്‍ കഴിച്ചാല്‍ ഗ്യാസിന്റെ പ്രശ്നം വരും. കഴിക്കാനാവാതെ താന്‍ കുഴച്ചോണ്ടിരിക്കുവാണ്. ലാലേട്ടന് ആസ്വദിച്ച് കഴിക്കുന്നുണ്ട്.
ഞാൻ കഴിക്കാതിരിക്കുന്നത് കണ്ട് ലാലേട്ടന് ചോദിച്ചു ‘എന്താ മോനേ കഴിക്കുന്നില്ലേ’ എന്ന്. ചമ്മന്തി കുറച്ച് വളിച്ചുവെന്ന് പറഞ്ഞു. ‘പിന്നെ എന്തിനാ മോനേ അത്രയും ഇഡലി എടുത്തത്, വേസ്റ്റ് ചെയ്യാന്‍ പാടുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചു. സാമ്പാര്‍ ഒഴിച്ച് കഴിക്കെന്ന് പറഞ്ഞപ്പോള്‍ ഞാൻ ഗ്യാസിന്റെ പ്രശ്നം പറഞ്ഞു.
‘മോനേ ഭക്ഷണത്തോട് ഒരിക്കലും ഇങ്ങനെ ചെയ്യല്ല്. ഒരു നേരത്തെ ഭക്ഷണം ദൈവം തരുന്നതാണ്’ എന്നൊക്കെ പറഞ്ഞ് അദ്ദേഹം തന്നെ ഉപദേശിച്ചു. അപ്പോള്‍ പുള്ളിടെ ഫുഡ് ഓള്‍മോസ്റ്റ് കഴിഞ്ഞു. പ്ലേറ്റ് നല്ല ക്ലീനാക്കി വെച്ചിരിക്കുകയാണ്. ഫുഡ് കളയാം എന്ന് ഞാൻ വിചാരിച്ചു.
‘നിങ്ങള്‍ കഴിക്കുന്നില്ലേ, ഇങ്ങ് താ’ എന്ന് പറഞ്ഞ് ഞാൻ കൈ കൊണ്ട് കുഴച്ച് മറിച്ചിട്ട ഫുഡ് മുഴുവന്‍ ലാലേട്ടന് കഴിച്ചു. നമ്മുടെ കുടുംബത്തിലുള്ളവര്‍ പേലും മടിക്കും. ആരായാലും മടിക്കും. ഞാൻ കുഴച്ച് മറിച്ചിട്ട ആ ഫുഡ് അദ്ദേഹം കഴിച്ചു ” മനോജ് കെ ജയന്റെ വാക്കുകൾ ഇങ്ങനെ